Monday, 11 March 2013

എന്‍റെ ഏറണാകുളം യാത്ര

2008 ജൂണ്‍ മാസം ... ജീവിത്തിലെ  നിര്‍ണ്ണയകമായ തീരുമാനം എടുത്ത ദിവസം അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടികാതെ പഠിച്ചു ഒരു ജോലി വാങ്ങണം ..തീരുമാനം മനസിലിട്ട്‌ താലോലിക്കാന്‍  തുടങ്ങിയിട്ട് കൊറേനാള്‍ ആയി എന്ത് പഠിക്കും എങനെ പഠിക്കും
എന്തിനു ഒരു സമയം ഉണ്ട് ദാസാ എന്ന് പറയുന്നത് പോലെ എന്‍റെ സമയവും വന്നു. വോട്ട് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഞാന്‍ കോളയാട്  വില്ലജ് ഓഫീസില്‍ പോയി ആള്‍കൂട്ടത്തിന്റെ ഇടയില്‍ നിന്നും രണ്ടു  ഉണ്ടകണ്ണുകള്‍ എന്നെ സൂക്ഷിച്ചു നോക്കുന്നു എന്‍റെ അറിവില്‍ ഇത്രയും വലിയ കണ്ണുകള്‍ ഉള്ളവര്‍ വളരെ കുറവാണ് ഞാന്‍ അദേഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി
ദാന്തസംരക്ഷണത്തിന്റെ ഉത്തമോദാഹരണമാണമായി മുന്‍നിരയിലെ നാലു അഞ്ചു പല്ലുകള്‍ പൊങ്ങി നില്‍ക്കുന്നു അതിന്‍റെ ഇടയിലൂടെ ഒരാള്‍ക്ക് സുഖമായി അകത്തു കയറാം
കണ്ണിന്റെയും പല്ലിന്റെയും ഉടമസ്ഥന്‍ എന്‍റെ അടുത്തു വന്നു എന്നെ സുക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു  "ഡാ ... രഞ്ജിത്തേ "  രഞ്ജിത്ത്  എന്ന് വിളിച്ചപോള്‍  പുറത്തുവന്ന തുപ്പല്‍ കൊണ്ട് ഞാന്‍ എന്‍റെ മുഖം കഴുകി  എനിക്ക് ആളെ  മനസിലായി ജിറ്റോ ..ജിറ്റോ k ജോസ് അധ്യാപക ദമ്പതികളുടെ ഏക മകന്‍ അധ്യാപകര്‍ക്കും മരമണ്ടന്‍മാരായ മക്കള്‍ ഉണ്ടാകും എന്നുള്ളതിന്റെ  ജീവനോടുള്ള ഏക തെളിവാണ്  ജിറ്റോ k ജോസ്

ആളുടെ രൂപത്തിലും ഭാവത്തിലും നല്ല മാറ്റമുണ്ട് കുറച്ചു തടി വെച്ചിട്ടുണ്ട് കഴുത്തില്‍ പട്ടിയുടെ ചങ്ങല പോലെ ഒരു മാല ഉണ്ട് നാട്ടുകാര്‍ മാല കാണാന്‍ വേണ്ടി മുകളിലെ ബട്ടന്‍സ് രണ്ടെണ്ണം ഇട്ടിട്ടില്ല ..എന്നെ കണ്ട സന്തോഷംകൊണ്ടു  അവന്‍ ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി .. പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലക്കില്‍ കൂടി  ഞാനും അവന്‍റെ കൂടെ ഒരു കമ്പനിക്കു ചിരിച്ചു   .

ചിരിച്ചു ചിരിച്ചു മടുത്തപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു" അല്ല അളിയാ നീ ഇപ്പോള്‍ എന്നാ ചെയ്യുന്നേ ?? " ഞാന്‍ പറഞ്ഞു  " ഡാ + 2 കഴിഞ്ഞു എനിക്ക് എന്തെങ്കിലും പഠിക്കണം കൂടെ എന്തെങ്കിലും പണിയും അല്ല ഇഞ്ഞി ഇപ്പോള്‍ എന്താ ചെയ്യുന്നേ ??
അളിയാ ഞാന്‍ ഇപ്പോള്‍ എറണാകുളത്താട  അവടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു മാസം 15000 രൂപ ശമ്പളം
രണ്ടു  വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ഞങള്‍ S S L C ക്ക് പഠിക്കുമ്പോള്‍ കണക്കു പരീക്ഷക്ക് അര മാര്‍ക്ക് വാങ്ങിയ മിടുക്കന്‍ ആണ് 15000 രൂപ ശമ്പളം തട്ടിയും മുട്ടിയും കണക്കു പരിക്ഷ ജയിച്ച ഞാന്‍ ഇപ്പോള്‍ തെണ്ടി തിരിഞ്ഞു നടക്കുന്നു ഞാന്‍ മടിച്ചു മടിച്ചു അവനോടു ചോദിച്ചു 'ഡാ ജിറ്റോ അനക്കും എന്തെങ്കിലും പണി ആടെ  കിട്ടുമോ കൂടെ എന്തെക്കിലും  പഠിക്കണം'
അവന്‍ എന്നെ സുക്ഷിച്ചു നോക്കി അവന്‍ ചോദിച്ചു 'അല്ല അളിയാ നിനക്ക് എന്തെങ്കിലും പണി അറിയാമോ ' അപ്പോള്‍ ആണ് ഞാന്‍ ചിന്തിക്കുന്നത് ആകെ അറിയുന്ന പണി ആശാരി പണി ആണ് പക്ഷെ അത് വേണ്ട അതിനു ഒരു സ്റ്റാന്‍ഡേര്‍ഡ് ഇല്ല ഞാന്‍ അവനോടു പറഞ്ഞു 'ഡാ അനക്ക് ഇന്‍റെ കമ്പനിയില്‍ വല്ല പണിയും കിട്ടുമോ ..' അവന്‍ അഞ്ചു മിനിറ്റ് ആലോചിച്ചിട്ടും പറഞ്ഞു  അളിയാ ഞാന്‍ ഇന്നു രാത്രി പോകും നീ നാളെ രാവിലത്തെ പരശുരാമനു ഏറണാകുളത്തേക്ക് പോര് അവടെ എത്തിയിട്ട്  ഈ നമ്പരിലേക്ക് വിളിച്ചാല്‍ മതി ഞാന്‍ കൂട്ടാന്‍വരാം .......
ഒരുവിധം വീട്ടില്‍ നിന്നും സമ്മതം വാങ്ങി രാവിലെ തന്നെ ഞാന്‍ ഏറണാകുളത്തു എത്തി എത്തിയപ്പോള്‍ മുതല്‍ ഞാന്‍ അവനെ വിളികുന്നതാണ് അവന്‍ ഫോണ്‍ എടുക്കുന്നില്ല ഒടുവില്‍ അവന്‍ ഫോണ്‍ എടുത്തു .അളിയാ ഞാന്‍ ഒറങ്ങി പോയട ഞാന്‍ ഇപ്പോള്‍ വണ്ടിയും ആയിട്ടു വരാം .. അവന്‍ ഇപ്പോള്‍ വണ്ടിയും ആയിട്ടു വരും എന്‍റെ സ്വപ്നങ്ങളും പൂവണിയാന്‍ പോകുന്നു അതുവഴി പോകുന്ന വണ്ടികളും നോക്കി ഞാന്‍ അങനെ കൊറേ നേരം നിന്നു പെട്ടന്ന് എന്‍റെ മുമ്പില്‍ ഒരു Hercules cycle വന്നു നിന്നു ചിരിക്കുന്ന മുഖവുമായി നമ്മുടെ ജിറ്റോ ...രഞ്ജിത്തേ അപ്പോള്‍ പോകാം അല്ലെ ?? തകര്‍ന്ന മനസുമായി ഞാന്‍ അവന്‍റെ തുരുമ്പ് എടുത്ത  സൈക്കിളില്‍ കയറി .. ഞാന്‍ അവനോടു ചോദിച്ചു . 'അളിയാ  വണ്ടി ഇന്‍റെയ ..?? അവന്‍ പറഞ്ഞു അല്ല കമ്പനിയുടെയാ ... '
അവന്‍റെ കമ്പനിയേ കുറിച്ചോ എന്‍റെ പണിയെ കുറിച്ചോ ഞാന്‍ ഇവടെ പറയുന്നില്ല പ്രിയപ്പെട്ട ജിറ്റോ എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അത് ഏറണാകുളത്തു എത്തിയതിനു ശേഷം ആണ് അതിനു കാരണക്കാരന്‍ ആയതു നീയും ഒരായിരം നന്ദി ജിറ്റോ മരിക്കുന്നതുവരെ മറക്കില്ല നിന്നെ ..............



0 comments:

Post a Comment